പോസ്റ്റുകള്‍

ജാതി സമ്മേളനം

നാട്ടില്‍ വായന ശാല കളുണ്ട് സാംസ്കാരിക സംഘടന കളുണ്ട് സാംസ്കാരിക പരിപാടികളും .ഉണ്ട് രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടിക്കാരും നേതാക്കളുമുണ്ട് .. രാഷ്ട്രീയ സംഘ ട്ടനവും ഉണ്ടാകാറുണ്ട് രക്തസാക്ഷി മന്ദിരവും ഉണ്ട് അനുസ്മരണവും നടക്കാറുണ്ട്.. എന്നിട്ടും ഇന്നലെ ഇവിടെ ജാതി സമ്മേളനം നടന്നു നാടുകാരെല്ലാം പോയി സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുതതുപോലെ.. രാഷ്ട്രീയ ജാഥയില്‍ പങ്കെടുതതുപോലെ... രക്ത സാക്ഷികള്‍ക്ക്  മുദ്രാവാക്യം വിളിച്ചതുപോലെ ...

കരഞ്ഞു തീരാനുള്ള ജന്മങ്ങളില്‍ ചിലത് .... കവിത

-1- ആകാശം കാറ്റില്‍ പറന്നു വരുന്ന അപ്പൂപ്പന്‍ താടിയാണ്‌ മേഘമെന്നു പറഞ്ഞവന്‍ . മഴ കാണാതെ മഴവില്ല് കാണാതെ പറന്നു പോയപ്പോള്‍ ബാക്കിവച്ച സ്വപ്നങ്ങള്‍ - പൂരിപ്പിക്കാന്‍ ഒരു അപ്പൂപ്പന്‍ താടിയും എവിടെയും പറന്നു നടന്നില്ല . -2- ഭൂമി നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച ചരിത്രമുണ്ട് - നമുക്ക് . മഴയില്ലാതെ വെയിലില്ലാതെ തണലോ കാറ്റോ വെളിച്ചമോയില്ലാതെ നാട് നിന്നുകത്തുമ്പോള്‍ നാം വീണയ്ക്കുപകരം കുരവയിടും . -3- പാതാളം കൂടെ വരുന്നോ - എന്നുപറഞ്ഞപ്പോള്‍ ഞാന്‍ അത്രയൊന്നും പ്രതീക്ഷിച്ചില്ല . നിന്റെ കൂടെ എല്ലാവരും ഉണ്ടെന്നറിഞ്ഞിട്ടും എനിക്കും വരാതിരിക്കാന്‍ കഴിയില്ല . വാമനനല്ല ഇന്ന് നമ്മെ - പാതാളത്തി ലേക്കയച്ചത് പാപി ചെന്നിടം പാതാളം - ഒരു പാഴ് വാക്കല്ല . -4- പിന്‍ കുറിപ്പില്‍ ദേശാടന പക്ഷികള്‍ക്ക് ദേശമില്ലാത്തതുപോലെ മുറിച്ചുമാറ്റിയ കുന്ന് കുടിച്ചു വറ്റിച്ച പുഴ തരിശാക്കിയ വയലുകള്‍ പിഴുതെറിയപ്പെട്ട വൃക്ഷങ്ങള്‍ ചാമ്പലാക്കിയ കുറ്റിക്കാടുകള്‍ ദേശാടനം ചെയ്യ

മുഖമൊഴി

ഇമേജ്
എവിടെയാണ് എന്റെ ഇടം? ഏതാണ് ഞാന്‍  തിരഞ്ഞെടുക്കേണ്ടത്....? നടന്നുമറഞ്ഞ വഴികളില്‍ ഞാന്‍ എന്താണ് നല്‍കിയത്..? എന്‍റെ  ഓര്‍മകള്‍ക്കുമേല്‍ ആരാണ് താഴിട്ടുപൂട്ടിയത് ...? സ്വപ്‌നങ്ങള്‍ ആര്‍ക്കാണ് പണയം വച്ചത്...? വ്യാകുല പ്പെടുത്തുന്നതും അസ്വസ്ഥപ്പെടുതുന്നതുമായ ഇത്തരം ചോദ്യങ്ങളില്‍  നിന്നാണ് ഈ ബ്ലോഗിന്റെ പിറവി .. എന്തേലും ചെയ്തില്ലെങ്കില്‍ ഉറക്കം നഷ്ടമാകുന്ന , ഒന്നും ചെയ്യാതെ നാന്നായി ഉറങ്ങുന്നവരെ പോലെ ആകാന്‍ പറ്റാത്തത് കൊണ്ട് മുമ്പ് എഴുതിയതും മറ്റുുമായി....... എഴുതി സ്വയം പബ്ലിഷ് ചെയ്തു എഴുത്തുകാരനാണെന്ന് നടിക്കാനുമല്ല .. എഴുത്തിന്റെ പോരായ്മകളെ ഗണിക്കാത്ത മാധ്യമമാണല്ലോ ബ്ലോഗ്‌. ആ ധൈര്യമാണ് ഇത് തന്നെ തിരഞ്ഞെടുത്തത്.. കുറഞ്ഞ സാങ്കേതിക തികവും ക്ഷമിക്കുക...

ജീവിതം കവിതയാകുന്നു

ഇമേജ്
നിലയ്ക്കാത്ത നിലവിളികളെ നിങ്ങള്‍ കവിത എന്ന് വിളിക്കുമോ? തീര്‍ച്ചയായും അത് കവിത തന്നെയാണ് .

അത് മഴയല്ല

ഇമേജ്
കുഞ്ഞു നാളില്‍ വീടിനെയും വീടിന്‍റെ  ചുറ്റുമുള്ള കാടിനേയും മൂടി മഴ പെയ്തിരുന്നു . മഴ പെയ്തു പെയ്ത് നാണ്വാട്ടന്‍റെ  വീട് പോലും ഒഴുകി നടന്നിരുന്നു . കണ്ടു കണ്ടിരിക്കെ കാടൊഴിഞ്ഞു . നാണ്വാട്ടന്റെ വീടൊഴുകിയ പുഴയിലൂടെ മണ്ണുമാന്തി യന്ത്രം ഓടി നടക്കുന്നു . മഴയും പുഴയും  കാടും ടി.വി .സ്ക്രീനില്‍ കിടന്ന് ശ്വാസം മുട്ടി നിലവിളിക്കുമ്പോള്‍ എന്‍റെ വീടിനെയും കാടില്ലാത്ത വീട്ടു പരിസരത്തെയും മൂടി എന്തോ വരുന്നുണ്ട് .... അത് മഴയല്ല .......

കവിത എന്നോട് പറയുന്നു

ഇമേജ്
കവിത എന്താണെന്നു ചോദിച്ച പെണ്‍കുട്ടി വിരൂപയാണെങ്കില്‍ കവിത ജീവിതമെന്ന് പറയുമായിരുന്നു .. ഞാന്‍ നിങ്ങള്‍ എല്ലാവരും .....

വേറിട്ട കാഴ്ചകള്‍

ഇമേജ്
നമ്മുടെ കാഴ്ചകള്‍  കാഴ്ചകളേയല്ലാതെ - പോകുന്നത്  ചില  ധാരണകളിലൂടെ  നമ്മുടെ  കണ്ണുകളെ  പായിക്കുമ്പോഴാണ്. അതാണ്‌  ആന  കുതിര  പാമ്പ്  പെണ്ണ്  ഇവയൊന്നും  ഉറുമ്പ്  അണ്ണാന്‍  ലിംഗം  ചെകുത്താന്‍ - തുടങ്ങിയവയാകാത്തത് . കണ്ണുകലില്ലാതെ  കാണുന്ന കാഴ്ചകള്‍ക്ക്  അതിരുകളില്ല . നിറങ്ങള്‍ക്ക്  എണ്ണവുമില്ല . ധാരണകളോടെയുള്ള  കാഴ്ചകള്‍  ഭംഗി നല്‍കില്ല . കേള്‍വിയും  അങ്ങനെതന്നെ . ബിഥോവന്‍റെ  സംഗീതം  മഹത്വരമായത്  അതാകണം.